12.11.10

കറുത്ത പുഷ്പങ്ങള്‍


(ഒരു തീവണ്ടിയുടെ ആശ്ലേഷത്തിന്‌ ശരീരം വിട്ടുകൊടുത്ത കവി ഗുഹന്റെ അനുസ്മരണത്തോടനുബന്ധിച്ച്‌ കോഴിക്കോട്ട്  നടന്ന കവിസമ്മേളനത്തില്‍ അവതരിപ്പിച്ച കവിത)

വെളിച്ചം വറ്റിയ
കരിമ്പിന്‍ തോട്ടങ്ങളില്‍നിന്ന്
അടിമകള്‍ കണ്ടെടുത്തതാണ്‌
ആത്മഹത്യ എന്ന കറുത്ത കവിത

അന്നു മുതല്‍ അത്‌
മറുപടിയില്ലാത്ത
ആയുധങ്ങളായി

ഇത്രനാള്‍
കൂടെക്കഴിഞ്ഞതിന്‌ ഒരു സ്നേഹസമ്മാനമെന്ന്‌
കവികള്‍ കറുത്ത പുഷ്പങ്ങള്‍
ഏകാന്തരായ മരച്ചില്ലകളില്‍
തൂക്കിയിട്ടു

ഭൂമി
നടന്നു തുടങ്ങാനും
ആകാശം
ചെന്നെത്താനുമുള്ള ഇടങ്ങളായി
അടയാളപ്പെടുത്തിയവര്‍ക്ക്‌
പൂക്കളും വര്‍ണ്ണക്കൂട്ടങ്ങളും
വഴിവക്കിലെ
കൗതുകക്കാഴ്ചകളായിരുന്നു

കളിപ്പാട്ടങ്ങളോട്‌ ജീവന്‍ ചേര്‍ത്തുവെക്കുന്ന
കുസൃതികള്‍
കുറുമ്പു കനക്കുമ്പോള്‍
അവ വലിച്ചെറിയുമ്പോലെ

ഒരു മയില്‍പ്പീലി, ഒരു വളപ്പൊട്ട്‌
കാണാതെ പോയതിന്‌
പ്രണയത്തെ മുഴുവന്‍ കവിതയിലേക്ക്‌ പകര്‍ത്തി
വെള്ളാരംകണ്ണുകള്‍
പിണങ്ങിപ്പോകുമ്പോള്‍,

ഒരു തുള്ളി മധുരം കുറഞ്ഞതിന്‌
മധുപാത്രം തന്നെ വലിച്ചെറിഞ്ഞ്‌
പുഞ്ചപ്പാടത്തെ
നെടിയ വരമ്പുകള്‍ ഉപേക്ഷിച്ച്‌,
പൂത്ത താഴ്‌വരകളെ അവഗണിച്ച്‌
മുള്‍വഴികളിലൂടെ
ഒരുകാഞ്ഞിരമരത്തിന്റെ കൈപിടിച്ച്‌
പൂക്കളുടെ കാമുകന്മാര്‍
ആകാശത്തേക്ക്‌
നേരെ നടന്നുപോകുമ്പോള്‍

ഒരു വെള്ളിടി,
നിലയ്ക്കാത്ത ഒരു പെരുമഴ
കറുത്ത പുഷ്പങ്ങളുടെ
നിറം മങ്ങിയ ക്യാന്‍ വാസില്‍
ബാക്കിയാവുന്നു,
എപ്പോഴും.

9 comments:

HAINA said...

nannaayittund

ഏറുമാടം മാസിക said...

nalla kavithakal

ഏറുമാടം മാസിക said...

nalla kavithakal

Bharath Krishnan said...

Good one!

Unknown said...

Nannayirikkunnu

pradan said...

guhan anusmaranadinathil uchithavum,ninte mikachakavithayilonnum.....nannayi....

SOORYAKAAMINI said...

നിലക്കാത്ത ഒരു പെരുമഴ നിന്റെ ഉള്ളിലും കനതു കിടപ്പുള്ള പോലെ തോന്നിയിട്ടുണ്ട് ..നിറമുള്ള ഒരു ക്യനുവാസിലേക്ക് പെയ്യ്‌ു ... ബാക്കിയാവാതെ

Unknown said...

hum

Unknown said...

hum.................