21.5.07

അതു ഞാന്‍ തന്നെയാണ`

ജമന്തിപ്പോവിന്റെ നിറമുള്ള
ഇളം സുന്ദരിയെ
അമര്‍ത്തിച്ചുംബിക്കാന്‍
കണ്ണടച്ചപ്പോഴാണ`
മുഖം നിവര്‍ത്തി
അവളെന്റെയുള്ളില്
‍വിടര്‍ന്നിരിക്കുന്നത്‌ കണ്ടത്‌

ഇതെന്തതിശയമെന്ന്
വാ പിളര്‍തിയപ്പോഴാണ`
അതു ഞാന്‍ തന്നെയണെന്ന അറിവ്‌
അനുഭവമായി ഉള്ളില്‍ പൂത്തത്‌

ജമന്തിപ്പൂവിന്റെ മണം
ആതിതീവ്രമണുവോളം കിനിഞ്ഞിറങ്ങവേ
ഉള്ളിലങ്ങോളമിങ്ങോളം
രാസപ്രവര്‍ത്തനതിന്റെ വേലിയേറ്റം;
അതിരുകളെല്ലാം ഉരുകിയൊലിക്കുന്നു
നട്ടുച്ചയില്‍:
രാപ്പാടിയുടെ ഗീതം
നിശാഗന്ധിയുടെ തീഷ്ണസുഗന്ധം

മോഹങ്ങല്‍ മുളപൊട്ടിപ്പടര്‍ന്ന
ഇരുട്ടിന്റെ ചിതല്‍പ്പുറ്റുകള്
‍എങ്ങോ മറഞ്ഞൊഴിയുമ്പോള്
‍ഞനൊരു ജമന്തിപ്പൂവിന്റെ
നിറവുംമണവും മാത്രമല്ല

ഒരു മയില്‍പ്പീലി
ഒരു മഞ്ഞുതുള്ളി
പുല്ല`,
പുഞ്ചിരി
പൊട്ടിക്കരച്ചില്‍
പാറക്കല്ല്
പ്രപഞ്ചം മുഴുവന്‍
തീവണ്ടിയായിഒഴുകുകയാണ`
വര്‍ണപ്പമ്പരമായി
അലിഞ്ഞൊന്നാവുകയാണ`

15.5.07

മോഹം

മോഹം
അവളുടെ ഉടുപ്പിന`
ജമന്തിപ്പൂവിന്റെ നിറമായിരുന്നു
ദേഹത്തിന` അതിനോടു ചേര്‍ന്ന നിറം
അവളുടെ കണ്ണുകളില്‍
സന്ധികളില്‍
തീവ്രമായി ഞാന്‍ വായിച്ചതെന്ത്‌
മോഹിച്ചതെന്ത്‌
തിരിച്ചറിയാനായില്ല
പിന്നെഒരുള്‍ക്കുളിരോടെയറിഞ്ഞു
എന്റെ മോഹംഅവളുടെകുഞ്ഞായി
പിറക്കണമെന്നായിരുന്നു

14.5.07

ബണൂകള്

ബലൂണുകള്

‍രാവിലെവിടര്‍ന്ന കണ്ണുകളുമായി
സ്കൂളിലേക്കുപോയ
കുഞ്ഞിനു പകരം
വൈകിട്ട്‌ തിരിച്ചെത്തിയ
നിറം മങ്ങിയ ബലൂണിന്റെ.
കവിളില്‍ തലോടിയപ്പോള്
‍പൊട്ടി മുറ്റത്തേക്ക്‌ചിതറിയത്‌
ഇതൊക്കെയാണ`

അക്കങ്ങല്‍ നുള്ളിയെടുത്ത്‌
തുളവീണ കണക്കുപുസ്തകം

നഴ്സറിടീച്ചര്‍ നാവില്‍ പുരട്ടിക്കൊടുത്ത
കൊഞ്ചിപ്പാട്ടുകളുടെ
വിരസമായ ആവര്‍ത്തനം

ചോദ്യങ്ങള്‍ മുളയ്ക്കാത്ത
അക്ഷരങ്ങള്
‍കിളികളേയും പൂക്കളേയും നഷ്ടപ്പെട്ട്‌
ജ്യാമിതീയ രൂപത്തിലായ മലയാളം

മഴവില്ലിനുപകരം
കണ്ണില്‍ പുരട്ടിയ മൂടല്‍ഞ്ഞ്‌

വര്‍ഷങ്ങല്‍ പഴക്കമുള്ള
ഇരുട്ടും പൊടിയും

പിന്നെ
മാഷിന്റെ കഥയില്ലായ്മയും
അച്ഛനോടുള്ള പിണക്കവും

8.5.07

unnikkavthakal

I am nothing
but a mirror
that reflects all
and creates nothing