20.11.10

ഭ്രാന്ത്‌

വക്രിച്ച കണ്ണുകള്‍ക്ക്‌
കോമാളിയാകാന്‍
ചങ്ങലയഴിക്കേണ്ടതല്ല;
മാലാഖക്കുഞ്ഞുങ്ങളുടെ കൈ പിടിച്ച്‌
അനന്തതയില്‍നിന്ന്
ഗസല്‍ക്കൊലുസ്സുകള്‍
വീണ്ടെടുക്കാനുള്ള
തേക്കുപാട്ടാണത്‌

കലഹിച്ച്‌
അറ്റം പൊടിക്കേണ്ട
സ്ഫടികപ്പാത്രവുമല്ല.
പ്രണയമധുമോന്തി,
അക്ഷരങ്ങളിലടയിരുന്ന്
മുന്തിരിവള്ളിയാകാനുള്ള
ഊഷ്മളതയാണത്‌

മുള്ളെന്നും മൂക്കുപൊത്തണമെന്നും
ഭ്രാന്തു പറയുമെങ്കിലും
നിലാവിലേക്ക്‌ തുറന്ന് വിട്ടേക്കുക
മഴപ്പിച്ച്‌ മുറുകുമ്പോള്‍
തലതല്ലി ഇടയിറങ്ങുന്ന
മഞ്ഞ നീര്‍നാഗങ്ങളെപ്പോലെ
അത്‌ കടല്‍ കടന്നോളും.

2 comments:

Pranavam Ravikumar said...

അഭിനന്ദനങ്ങള്‍..!

cerimony of innocence said...

നല്ല kavitha